2014 മേയ് 16, വെള്ളിയാഴ്‌ച

നടൻ 



കരളലിയിക്കുന്ന ഒരു ദുരന്ത നാടകത്തിന്റെ സംവിധാകൻ ആയിരുന്നു എന്റെ സുഹൃത്ത് ,
ക്ലൈമാക്സോളം  കേൾക്കേണ്ടി വന്നു ,നായകന്റെ റോൾ എനിക്കാണെന്നറിയാൻ .

പ്രണയം ...



Miss call -1
    ഞാൻ നിന്നെ പ്രണയിക്കുന്നു ..
miss call -2
    നിനക്കെന്നെ ഇഷ്ടമായില്ലേ ?...
miss call -3
     നിങ്ങൾ വിളിക്കുന്ന subscriber busy ആണ് ...
miss call -4
  switched  off .

2014 മേയ് 11, ഞായറാഴ്‌ച

കറുത്ത കണ്ണട  





കറുത്തകണ്ണടയിലെ തെരുവുഗായകൻ ,വെളിച്ചത്തിന്റെ ഗാനംപാടി
                                     വിളിച്ചുണർത്തി ,

ഉണർനെണീറ്റപ്പോൾ സൗന്തര്യലഹരിയുടെ കൊല്ലുന്ന ചിരിക്കുമുകളിൽ
                             കറുത്തകണ്ണട തൂങ്ങികിടന്നു ,

നടക്കാൻ തുടങ്ങിയപ്പോൾ പൗരബോധത്തിന്റെ മൂക്കിൻറെതുബത്തും
                                     കറുത്തകണ്ണടകൾ ,

ഓരോ കണ്ണടയ്ക്കും  ഒരുപാർത്ഥങ്ങൾ കണ്ടപ്പോൾ
                              ഞാനും ഒരു കണ്ണടവാങ്ങി ,

    മായകാഴ്ച്ചകളുടെ കറുത്ത കണ്ണട .......

2014 മേയ് 9, വെള്ളിയാഴ്‌ച

ചിന്ത


ഭ്രാന്തമായ  ആകാശം പോലെ ചിന്തകൾ താണ്ഡവമാടി .പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും ഇരമ്പിവന്ന മേഘങ്ങൾ ഒരുപിടി കാവ്യശകലങ്ങളെ മഴയായിവർഷിച്ച് നീലിമയിൽ അലിഞ്ഞുപോയി. ചൂളമടിച്ചു വന്ന കാറ്റിൻറെ തണുപ്പ് മരങ്ങൾ കണ്ണീരായി പൊഴിച്ചു. മറക്കുന്ന ഓർമകളിൽ നിലാവിനെ പരതിയെങ്കിലും കണ്ടെടുത്തത് മണ്ണെണ്ണ വിളക്കിന്റെ പുകച്ചുരുളുകൾ മാത്രം.മുറിയാൻ പോകുന്ന പട്ടച്ചരട്‌ പോലെ ജീവിതം ഒറ്റകാലിൽഒന്ന് നിവർന്നു നിന്നു.ചിന്തയിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം ആകാശംപോലെ കാഴ്ച്ചയിൽ അടുത്തും സഞ്ചരിക്കുബോൾ അനന്തവുമായി കാണപ്പെട്ടു.സ്നേഹ ബന്ധങ്ങളുടെ തീവ്രത കാന്തിക സിദ്ധാന്തങ്ങൾക്ക് വിരോധാഭാസമായി നിലകൊണ്ടു .സ്വപ്നങ്ങളിൽ നിന്നും പ്രഭാതത്തിലേക്ക്‌ ഉണർന്നപോൾ ചിന്തകളിൽ നിന്നും കർമരംഗത്തേക്കെത്തിയെന്നു തെറ്റിധരിച്ചു . നിർവചനമില്ലാത്ത വികാരമായി പ്രണയവും മാറ്റമില്ലാത്തതായി മാറ്റവും ഇന്നും നിലകൊള്ളുന്നു .കാറ്റ് ഒടുങ്ങിയപ്പോൾ മനസും  ശൂന്യമായി . ശൂന്യതയിലേക്ക് എല്ലാം വന്നു നിറയുന്നു എന്ന തത്വചിന്ത മാത്രം അടിത്തട്ടിൽ വിറങ്ങലിച്ചു കിടന്നു ...........

2014 മേയ് 2, വെള്ളിയാഴ്‌ച

പ്രഫഷണൽസ്





ചപലതകൾ ചപലതകൾ 
പ്രഫഷണൽസ് ചവച്ച്  തുപ്പിയ 
ബബിൾക്കതിന്റെ ശേഷിപ്പുകൾ 
ഹൃദയം നുറുങ്ങുന്നവന്റെ ആർത്തനാദം 
അമ്മയുടെ തേങ്ങലുകൾ 
എല്ലാം ചെവിയിൽ മുഴങ്ങുന്ന 
റേഡിയോ നാടകം .
നിങ്ങൾ നമ്പർ ഒന്നു പറയുമോ ?
ഡോക്ടർ മുറിക്കു പുറത്തു നിന്നും 
രോഗിയുടെ ജൽപ്പനം 
കനപ്പിച്ചൊരു നോട്ടം -
ഞാൻ ഒരു രോഗിയല്ല 
ധ്വനി മനസിലാവാതെ 
ഇഴയുന്ന കാലും വലിച്ച് 
ആശുപത്രി മൂലയിലേക്ക് .
ഹൃദയത്തിന്റെ താക്കോൽ വാങ്ങിയ 
ഡോക്ടർക്ക് 1 0 0 0 എന്റെ 
പരിധോഷികം .
ലാഭത്തിന്റെ കണക്കും കൂട്ടി പുറത്തേക്ക് 
സ്ട്രെച്ചറിൽ വരുന്ന ശവശരീരം 
നിർനിമേഷമായ കണ്ണുകൾ പറയുന്നു 
നിങ്ങളുടെ നമ്പറും വരും സുഹൃത്തേ .
നിർവികാരമായ മുഖത്തുനിന്നും 
ഒന്നും കിട്ടിലെന്നു മനസിലാക്കി 
ഇരുളടഞ്ഞ മോർച്ചറി ലക്ഷ്യമാക്കി 
ശവത്തിന്റെ അന്ത്യയാത്ര .