2016 ഫെബ്രുവരി 21, ഞായറാഴ്‌ച

പ്രണയം

ഇടംകണ്ണിൽ ഒളിപ്പിച്ച ഇഷ്ട്ടങ്ങൾക്കു ചിറകുമുളച്ചു

ആകാശ ഗംഗയായി ഉറങ്ങികിടന്ന സ്നേഹം ഉരുകിഒലിച്ചു

രാശി ചക്രങ്ങളെ തച്ചുടച്ചു ആത്മബന്ധംകൊണ്ടു താലിചാർത്തി

സ്വപ്നത്തിന്റെ പട്ടുമെത്തയിൽ കെട്ടിപിടിച്ചു കിടന്നു

ഉദയമഷി  തൊട്ടു കുങ്കുമം ചാർത്തി

നറുനിലാവിന്റെ പുഞ്ചിരിയിൽ താരാഗണങ്ങൾ അലിഞ്ഞുപോയി 
സ്നേഹം

 കാമുകന്റെ സ്നേഹം അവളെ തടവറയിൽ ആക്കി
അച്ഛന്റെ സ്നേഹം തടവറകൾ ഭേതിച്ചു
അമ്മയുടെ സ്നേഹം നറുംപാലൂട്ടി
കൂടപിറപ്പിന്റെ തണലായി
കൂടുകാരന്റെ നർമമായി  ചിരിപ്പിച്ചു
കൊച്ചുകുട്ടിയുടെ വികൃതിയായി

എന്റെ കവിത

ഹൃദയത്തിന്റെ ഭാരത്തെ ഞാൻ കവിതകളാക്കി
എന്റെ ഭാരം അവൾ ഏറ്റെടുത്തപ്പോൾ കവിത എന്നെ വിട്ടു പോയെന്നു -കരുതി
പിന്നീടു മനസിലായി ഞാൻ കവിതയിൽ ജീവിക്കുന്നു എന്ന് .